2010 സെപ്റ്റംബർ 28, ചൊവ്വാഴ്ച

കവിത -ഹൃദയത്തിന്റെ മൊഴികൂട്ടുകള്‍



പ്രണയം പെയ്തിറങ്ങുന്ന ഒരു നിമിഷത്തിലാണ് ,
നീ എന്റെ കാതില്‍ മന്ത്രിച്ചത്
"വസന്തം ചെറിമരങ്ങളുമായ് ചെയ്യുന്നത്
എനിക്ക് നീയുമായ്‌ ചെയ്യണം "
തിരിച്ചറിവിന്റെ ആന്തോള്ളനങ്ങള്‍  ക്കിടയില്‍
ഞാനും നീയും അലിഞ്ഞു ചേരുകയായിരുന്നു
അന്ന്
എന്റെ പ്രണയത്തില്‍ പുഷ്പിക്കാന്‍
കൊതിച്ച വസന്ത മായിരുന്നു നീ ......
പിന്നെ എപ്പോഴോ
നിന്റെ ജീവിതത്തിന്റെ പ്രാരഭ്ദ പെട്ടി യില്‍
ചിതല്‍ അരിച്ച പുസ്തകമായ്‌ ഞാന്‍ ......
നിന്നുരര്ച്ചയുടെ കണക്കു പുസ്തകത്തില്‍
നഷ്ടങ്ങളുടെ വരികള്‍ക്കിടയില്‍ ആയിരുന്നു ഞാന്‍ ...
വേദനകളുടെ വിറകുകള്‍ കൂട്ടി 
നിന്നോര്‍മ്മയില്‍ എനിക്കൊരു ചിത ഒരുങ്ങി ..
വസന്തം വന്നപ്പോള്‍
പൂക്കുവാന്‍ കൊതിച്ച ഞാന്‍
നിന്നരികിലേക്ക് ഓടിയെത്തി
പക്ഷെ
നിന്നോര്‍മ്മയില്‍ വസന്തവും
ചെറി മരങ്ങളും ഇല്ലായിരുന്നു ....
... ഇ ഞാന്‍ പോലും .

8 അഭിപ്രായങ്ങൾ:

  1. ആന്തോള്ളനങ്ങള്‍ ക്കിടയില്‍ - ആന്തോളനങ്ങള്‍ക്കിടയില്‍
    നിന്നുരര്ച്ചയുടെ - നിന്നുയര്‍ച്ചയുടെ
    ഇ ഞാന്‍ പോലും - ഈ ഞാന്‍ പോലും

    ഇതെല്ലാം തിരുത്തുക.

    മറുപടിഇല്ലാതാക്കൂ
  2. അങ്ങിനെയാണ് ചില പ്രണയങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  3. അറിയാത്ത തീരങ്ങള്‍ തേടിയുള്ള എന്‍റെ യാത്രകളില്‍ നീ അരികിലുന്ടെന്നു ഓര്‍ത്തു ഞാന്‍ നടന്നു.
    എന്‍ ഓര്‍മ്മയിലെ വസന്തവും തളിര്‍ മരങ്ങളും ഇലകളും എല്ലാം എന്നേ കൊഴിഞ്ഞു മന്നടിഞ്ഞത് നീ അറിഞ്ഞില്ലേ.
    ഇപ്പോള്‍ ഞാന്‍ ആര്‍ക്കും വേണ്ടാത്ത ഒരു പെടു വൃക്ഷം മാത്രം. എനിക്ക് ഒരിക്കലും നിനക്കിനി തണല് നല്കാന്‍ കഴിയില്ല
    ഞാനും ഭൂമിയില്‍ അലിഞ്ഞു ചെരുന്നതിന്‍ മുമ്പ് നിന്‍ കര സ്പര്‍ശനം കാത്തു ആടി ഉലഞ്ഞു നില്‍ക്കുന്നു.

    മറുപടിഇല്ലാതാക്കൂ